Tuesday, September 30, 2008

പണ്ടൊരു പുഴയരുകില്‍....

1983ലോ- 84ലോ
ആണെന്നുതോന്നുന്നു, എന്റെ പപ്പ വൈകുന്നേരം ജോലിയും കഴിഞ്ഞുവന്നപ്പോള്‍ കൂടെ രണ്ടൂകണ്ണൂകളും ഇരുനിറമുള്ളതുമായ ഒരു പെട്ടിയുമുണ്ടായിരുന്നു. അദ്ദേഹം ആ പെട്ടിയുടെ മൂലക്കുകുത്തിയിട്ടിരുന്ന വയറിന്റെ അഗ്രഭാഗമെടുത്ത് വൈദ്യുതിപ്പെട്ടിയിലെ ദ്വാരത്തിലേക്ക് കടത്തി അമര്‍ത്തിവച്ചിട്ട്, പെട്ടിയുടെ മുകളിലുണ്ടായിരുന്ന ചെറിയ കട്ടകളിലൊന്നിനെ അമര്‍ത്തി. അപ്പോള്‍ അതിന്മേലുള്ള ചുവന്നനിറമുള്ള ലൈറ്റുകള്‍ മിന്നിത്തെളിയുകയും, കറുത്തകണ്ണുകളില്‍നിന്നും പാട്ടുകള്‍ ബഹിര്‍ഗമിക്കാന്‍ തുടങ്ങുകയും ചെയ്തു. ഞാനും എന്റെ കുഞ്ഞുപെങ്ങളും ഒട്ടേറെ കൌതുകത്തോടുകൂടിയും, അതിലേറെ അല്‍ഭുതത്തോടുകൂടിയും വായും പൊളിച്ച് ഈ കാഴ്ച നോക്കിക്കാണുകയും, പാട്ടുകള്‍ ശ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നു. അക്കാലത്ത് ബാലഭാസ്കരന്റെ ഇളം രശ്മികള്‍ ജന്നലുകളിലെ ഉരുണ്ടമരക്രാസികള്‍ക്കിടയിലൂടെ കടന്ന് ഞങ്ങളുടെ വദനങ്ങളില്‍ പതിക്കുമ്പോള്‍; കണ്ണും തിരുമ്മി ഞങ്ങള്‍ രണ്ടു പേരും കെട്ടിപ്പിടിച്ചുകിടക്കും. അപ്പോള്‍ ആ ഇരുനിറമുള്ള പെട്ടിയില്‍ നിന്നും സംസ്കൃത വാര്‍ത്തകളും, പ്രാദേശിക വാര്‍ത്തകളും, പ്രഭാതഭേരിയും, ലളിത ചലചിത്രഗാനങ്ങളും ഒഴുകുന്നുണ്ടായിരിക്കും. ആ കാലത്താണെന്നുതോന്നുന്നു തരംഗിണി കാസെറ്റ്സ് ഇറക്കിയതും; യേശുദാസ്, ചിത്ര, ഗീതു മോഹന്‍ദാസ് എന്നിവര്‍ പാടിയതുമായ “ചില്‍ഡ്രെന്‍ സോങ്ങ്സ്“ ഇറങ്ങിയതും, കേട്ടുതുടങ്ങിയതും. കുട്ടികള്‍ക്കുള്ള സാരോപദേശകഥകള്‍ ഗാനരൂ‍പത്തിലാക്കിയതായിരുന്നു ആ കാസെറ്റിന്റെ ഉള്ളടക്കം. പിന്നീട് സി.ഡി. യുഗത്തില്‍ ആ മധുരിക്കുന്ന ഓര്‍മകളടങ്ങിയ പാട്ടുകള്‍ സി.ഡി.യിലാക്കി ശേഖരിക്കുവാനും, ഇപ്പോള്‍ എന്റെ കുഞ്ഞിനു കേള്‍പ്പിച്ചു കൊടുക്കുവാനും കഴിഞ്ഞു.

ഇനി നിങ്ങളും കേള്‍ക്കൂ അതില്‍ നിന്നൊരു ഗാനം....PAND - ORU_PUZHAYARUKIL.wma

Sunday, September 28, 2008

തേരേ മേരേ മിലനു കി യേ രേനാ....

2000 ലാണെന്നു തോന്നുന്നു, ഒരു രാത്രി ദൂരദര്‍ശനില്‍ അഭിമാന്‍ എന്നൊരു ഹിന്ദി സിനിമ ഉണ്ടായിരുന്നു. സുന്ദരിയായ വിധവ യുവതിയോട് സ്നേഹത്തിലാകുന്ന ചെറുപ്പക്കാരന്‍ യുവാവിന്റെ കഥയാണ് അഭിമാന്‍. വിധവയായി ജയാബച്ചനും, യുവാവായി അമിതാഭും ആണ് അഭിനയിക്കുന്നത്. സംവിധാനം,സംഗീതം, ഗായകര്‍ ആരാണെന്ന് ഓര്‍ക്കുന്നില്ല. വര്‍ഷമേറെയായതിനാല്‍ സിനിമയുടെ കഥ ശരിക്കും ഓര്‍മ്മവരുന്നില്ല. ഏതായാലും ആ കാലഘട്ടത്തില്‍ സമൂഹത്തില്‍ വിധവയാകുന്ന സ്ത്രീകള്‍ അനുഭവിച്ചിരുന്ന ഒറ്റപ്പെടലുകളും, അവഗണനകളും എത്രത്തോളമായിരുവെന്ന് ആ സിനിമ കാണിച്ചുതരുന്നു. വിധവയായ സ്ത്രീകള്‍ പിന്നീട് അന്യപുരുഷന്റെ മുഖം കൂടി കാണരുതെന്ന അലിഖിതനിയമം പിഴുതെറിഞ്ഞ്, അയാള്‍ അവളെ സ്നേഹിച്ചു... അവള്‍ തിരിച്ചും...
അങ്ങനെയീ യുഗ്മഗാനവും പാടി....
ഇനി നിങ്ങളും കേള്‍ക്കൂ ഈ മധുരമൂറുന്ന സുന്ദരഗാനം...Tere Mere Milan Ki Yeh Raina.mp3

നോട്ട്: ടി. സിനിമയുടെ കഥ ശരിക്കും ഓര്‍മിക്കുന്നില്ല. സാധാരണ സിനിമാകഥകള്‍ ഓര്‍ത്തിരിക്കാനുള്ള മെമ്മറി പവ്വര്‍ ഇത്തിരി കുറവാണെനിക്ക്. അതുകൊണ്ട് ഓര്‍മയില്‍ നിന്നും അരിച്ചിറങ്ങിയ കുറച്ചുകാര്യങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. തെറ്റുകളുണ്ടെങ്കില്‍ സദയം ക്ഷമിക്കുക. കടപ്പാട് ടി.സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക്.

Tuesday, September 23, 2008

വരുവാനില്ലാരുമീ...

വരുവാനില്ലാരുമീ വിജനമാമെന്‍വഴിക്കറിയാം അതെന്നാലുമിന്നും...
ഫാസിലിന്റെ മണിച്ചിത്രത്താഴിലെ ഈ ഗാനമായിരിക്കും ഞനേറ്റവും കൂടുതല്‍ കേട്ടിട്ടുള്ളതും, ഇഷ്ടപ്പെടുന്നതും...

ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്ക് പ്രേമിച്ചുനടക്കാന്‍ മൊബൈല്‍ ഫോണുണ്ട്, ഇന്റെര്‍നെറ്റ് ഉണ്ട് മറ്റനേകം സൌകര്യങ്ങളുമുണ്ട്.
പക്ഷെ 93-94 കാലഘട്ടങ്ങളില്‍ ഒന്നും ഒന്നു സൊള്ളിപ്പറയാന്‍ ഒരു സാ‍ദാ ഫോണോ, ഒന്നു കണ്ടു വിഷമം മാറ്റാന്‍ കമ്പ്യൂട്ടറോ ഒന്നും പ്രചാരത്തിലായിട്ടില്ലായിരുന്നു. അന്നത്തെ പ്രണയിതാക്കളൊക്കെ ഇണയെ കാണാനോ, സംസാരിക്കാനോ ഒരു മാര്‍ഗ്ഗവുമില്ലാതെ നെഞ്ചും നീറി നീറി വേര്‍പാടിന്റെ വിരഹവേദനയും പേറി അങനെയിങ്ങനെ നടക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒട്ടേറെ നാളുകളുടെ വേര്‍പാടുകള്‍കൊടുവില്‍ കാമുകന്‍ കാമുകിയെ കാണാനെത്തി, സുഖവിവരങ്ങളൊക്കെ അന്വോഷിച്ചുകൊണ്ടിരുന്നപ്പോള്‍; വിരഹവേദന പൂണ്ട കാമുകി ടേപ്പ് റിക്കാര്‍ഡറില്‍ ഈ ഗാ‍നമിട്ട് കൊടുത്തു....

നിങ്ങളും കേള്‍ക്കൂ, ഈ ഗാനം.. K. S. Chitra - Varuvanillarumee Vijanamam.wma